തൃശ്ശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി; 110 പന്നികളെ ദയാവധം നടത്തി


തൃശൂർ ജില്ലയിലെ കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് വാര്‍ഡിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. .കഴിഞ്ഞ മാസം 28 ന് ഇവിടെ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പിന്നാലെ 11 ഫാമുകളിലെ 621 പന്നികളെ സുരക്ഷ മാനണ്ഡങ്ങള്‍ പാലിച്ച് കൊല്ലുകയായിരുന്നു. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കടങ്ങോട് പന്നിഫാമിലെ 110 പന്നികളെ ദയാവധം നടത്തി.
മിച്ചമുള്ള പന്നികളെ ഇന്നത്തോടെ കളളിംഗ് നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുകയും ചെയ്തു. നിലവിൽ ചത്ത പന്നികളുടെ രക്ത സ്രവ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമുളള പ്രോട്ടോകോള്‍ പാലിച്ച് രോഗബാധ കണ്ടെത്തിയ പന്നിഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും ഉന്‍മൂലനം ചെയ്യാനാണ് തീരുമാനം.
ഇതോടൊപ്പം തന്നെ രോഗബാധിത സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും, പന്നികള്‍ പന്നിമാംസതീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും കൂടാതെ മറ്റു പ്രദേശങ്ങഴില്‍ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്മാത്രമല്ല, ഫാമുകള്‍ക്ക് ചുറ്റുമുളള ഒരു കിലോമീറ്റര്‍ പ്രദേശങ്ങള്‍ രോഗ നിരീക്ഷണ മേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കുകയും ചെയ്തു.