മാധ്യമങ്ങൾക്ക് അൻവർ ഇപ്പോൾ ഹീറോ; പാർട്ടിയെ തകർക്കാൻ കിട്ടിയ അവസരം ആഘോഷമാക്കുന്നു: എ വിജയരാഘവൻ


മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ.വിജയരാഘവന്‍. പാർട്ടിയോടൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. ആ സമയം കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന്‍ അന്‍വറാണെന്നാണ് പറഞ്ഞത്.
എന്നാൽ മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവർ ഹീറോയാണ്.
കമ്യുണിസ്റ്റ് പാർട്ടിയെ തകർക്കാൻ കിട്ടിയ അവസരം, അത് ആഘോഷമാക്കുന്നുവെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചന്തക്കുന്നില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയ്ക്ക് വേറെ അർത്ഥം കൊടുക്കാനുള്ള ശ്രമം ആണിവിടെ നടക്കുന്നത്.
മത സൗഹാർദത്തിൻ്റെ അടിത്തറയാണ് മലപ്പുറം. അത് പണിയാൻ ഏറ്റവും അധികം പരിശ്രമിച്ച പാർട്ടിയാണ് ഇടതുപക്ഷം. സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്തുക എന്നതാണ് ആർഎസ്എസ് അജണ്ട. ഗവർണർ എന്തൊക്കെ ബുദ്ധിമട്ടാണ് ട്ട് ഉണ്ടാക്കുന്നത്.
കള്ളക്കടത്തുകാരുടെ കയ്യടി ലഭിക്കുന്ന പ്രവർത്തനം സിപിഐഎം നടത്താറില്ല. കേരള പൊലീസ് മര്യാദയ്ക്കാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി യെ പരാജയപ്പെടുത്താൻ ശ്രമിച്ചത് ഇടതുപക്ഷമാണ്. സുരേഷ് ഗോപി വിജയിച്ചപ്പോൾ ഇടതുമുന്നണിക്ക് വോട്ട് കൂടി. യുഡിഎഫിനാവട്ടെ വോട്ട് കുറഞ്ഞു. ബിജെപി വിരോധം മൂത്ത് അവരുടെ വോട്ട് കോൺഗ്രസ് ബിജെപിക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.