സ്വയം പ്രതിരോധത്തിന് രാജ്യം പൂര്‍ണസജ്ജമെന്ന് എ.കെ ആന്റണി

single-img
18 October 2012

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം രാജ്യത്തെ സൈനിക ശക്തി വര്‍ധിപ്പിച്ചുവരികയായിരുന്നെന്നും നിലവില്‍ ഏത് രീതിയിലുള്ള സ്വയം പ്രതിരോധത്തിനും ഇന്ത്യ പൂര്‍ണ സജ്ജമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലകളിലെ സൈന്യത്തിന്റെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും ഇക്കാര്യത്തില്‍ ഏറെ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്‌ടെന്നും ആന്റണി പറഞ്ഞു. ഡല്‍ഹിയില്‍ നാവികസേനാ കോണ്‍ഫറന്‍സിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വളരെ വേഗമായിരുന്നു സൈന്യം ഇക്കാര്യത്തില്‍ പുരോഗതി കൈവരിച്ചതെന്നും അടിസ്ഥാന സൗകര്യങ്ങളിലും മാനുഷീകശേഷിയിലും ആയുധശേഷിയിലും ഒട്ടേറെ മുന്നോട്ടുപോകാനായിട്ടുണ്‌ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.