മോഡിക്കെതിരെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ മത്സരിക്കും
30 November 2012
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാർഥിയായി ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ്ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് സഞ്ജീവ് ഭട്ടിനെ മോഡി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
വര്‍ഗീയ കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ്, ഗുജറാത്ത് സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനെതിരെ പ്രതികാര നടപടി തുടങ്ങിയത്. വര്‍ഗീയകലാപത്തിന്റെ സമയത്ത് ഗാന്ധിനഗറിലെ സ്‌റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്നു സഞ്ജീവ് ഭട്ട്.
വെള്ളിയാഴ്ച ശ്വേത നാമനിർദ്ദേശപത്രിക സമർപ്പിക്കും. മോഡിക്കെതിരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഇവർ തുടങ്ങിക്കഴിഞ്ഞു.