സി.പി.എം നേതാക്കള്‍ രജീഷിനെ ജയിലില്‍ സന്ദര്‍ശിച്ചു

single-img
22 December 2012

rajeesh-Eടിപി വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട നാലാം പ്രതി ടി.കെ.രജീഷിനെ സി.പി.എം എം.എല്‍.എമാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സന്ദര്‍ശിച്ചു.  കെ.ടി.ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി രജീഷിനെ ക്രൈംബ്രാഞ്ച് സംഘം മര്‍ദ്ദിച്ചുവെന്ന് നേതാക്കള്‍ ആരോപിച്ചു.  എം.വി.ജയരാജന്‍, ടി.വി രാജേഷ്, ജെയിംസ് മാത്യൂ, എം.നാരായണന്‍ എന്നിവരാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയത്.

അതേസമയം ടി.കെ.രജീഷിനെ കെ.ടി. ജയകൃഷ്ണൻമാസ്റ്റർ വധക്കേസ് പുനരന്വേഷത്തിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. ഡിവൈ. എസ്.പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യൽ ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടര മുതൽ വൈകിട്ട് നാലേകാൽവരെ നീണ്ടു.

അന്വേഷണസംഘം മര്‍ദ്ദിച്ചുവെന്ന് കാണിച്ച് ടി.കെ രജീഷ് കോടതിയില്‍ പരാതി നല്‍കും.കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.