മുംബൈയിൽ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തുണിയഴിച്ച് പീഡിപ്പിച്ചു
മുംബൈയില്‍ പട്ടാപ്പകല്‍ 18 കാരിയെ നഗ്നയാക്കി.ഓട്ടോ ചാര്‍ജിനെ ചൊല്ലി റിക്ഷാ ഡ്രൈവറുമായി പെണ്‍കുട്ടി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.
ഇതിന്റെ പേരില്‍ഓട്ടോ ഡ്രൈവറും നാല് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു.
കാന്‍ദ്വിലിയ്ക്ക് സമീപമാണ് സംഭവം നടക്കുന്നത്. രക്ഷയ്ക്ക് വേണ്ടി സമീപത്തെ ഹോട്ടലിലേക്ക് പാഞ്ഞു കയറിയ പെണ്‍കുട്ടിയെ ഹോട്ടല്‍ ജീവനക്കാര്‍ ആട്ടിപ്പായിച്ചു. ഓട്ടോ റിക്ഷകള്‍ നിര്‍ത്താതെ പോയി. ഒടുവില്‍ പെണ്‍കുട്ടിക്കു നേരെയുള്ള അതിക്രമം കണ്ട ബൈക്ക് യാത്രികന്‍ അക്രമികളിലൊരാളെ അടിച്ചുവീഴ്ത്തി. തുടര്‍ന്നാണ് പൊലീസ് രക്ഷയ്ക്കെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അറസ്റ്റിലായ ഓട്ടോ ഡൈവറുടെ സുഹൃത്തുക്കൾ നിർമ്മാണ തൊഴിലാളികളാണു