മന്‍മോഹനെ അഴഗിരി കണ്ടു;പുതിയ പാര്‍ട്ടി വന്നേക്കും
ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട എം.കരുണാനിധിയുടെ മൂത്തമകനും മുൻ കേന്ദ്ര മന്ത്രിയുമായ എം.കെ.അഴഗിരി പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി കൂടിക്കാഴ്ച നടത്തി.ഡി.എം.കെയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട അഴഗിരിയുടെ അപ്രതീക്ഷിത സന്ദര്‍ശനം ഡി.എം.കെ കേന്ദ്രങ്ങളെ ഞെട്ടിച്ചു.
പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ടാണു കൂടിക്കാഴ്‌ചയെന്നാണ് അഭ്യൂഹങ്ങള്‍. തമിഴ്നാട്ടിലെ സ്ഥാനാർത്ഥി പട്ടികയിൽ അഴഗിരി ഇല്ല. മധുരയിലെ തേവർ സമുദായത്തിലും തെക്കൻ തമിഴ്നാട്ടിലും അഴഗിരിക്ക് വൻ സ്വാധീനമുണ്ട്
യു.പി.എ വിട്ട ഡി.എം.കെയുടെ നടപടി ദുഃഖകരമായിരുന്നെന്നും അഴഗിരി പ്രധാനമന്ത്രിയെ അറിയിച്ചു. അഴഗിരിയോടൊപ്പം കേന്ദ്രമന്ത്രിമാരായ നെപ്പോളിയന്‍, റിതീഷ് എന്നിവരും രാജ്യസഭാ എം.പിയായ കെ.പി. രാമലിംഗവും ഉണ്ടായിരുന്നു.തുടര്‍നടപടികള്‍ അണികളോട് ആലോചിച്ചു തീരുമാനിക്കുമെന്ന് അഴഗിരി പറഞ്ഞു.തന്റെ റോള്‍ എന്തൊണെന്ന് ഇപ്പോള്‍ പറയില്ലെന്നും കൂടിക്കാഴ്‌ചയ്‌ക്കു ശേഷം അഴഗിരി അറിയിച്ചു