ആലപ്പുഴ ബീച്ചില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളുടേയും മൃതദേഹം കണ്ടെത്തി
കനത്ത തിരയില്‍പ്പെട്ട് ആലപ്പുഴ ബീച്ചില്‍ ചൊവാഴ്ച കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്‌ടെത്തി. കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്‌ടെത്തിയത്. ഇടുക്കി പടമുഖം എസ്എച്ച് ഫൊറോന പള്ളി സണ്‍ഡേ സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികളെയാണ് തിരയില്‍പ്പെട്ടു കാണാതായത്. ഇടുക്കി പടമുഖം സ്വദേശി മുണ്ടുതറയില്‍ സൈമണിന്റെ മകന്‍ സ്റ്റെല്‍ബിന്‍, മുളയിങ്കല്‍ ബെന്നിയുടെ മകന്‍ ബോണി, ആലപ്പാട്ട് ഫിലിപ്പിന്റെ മകന്‍ സിറിയക് എന്നിവരാണ് മരിച്ചത്.
കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ വിജയപാർക്കിന് സമീപത്തുനിന്നുമാണ് മൃതദേഹം കിട്ടിയത്.
കരയ്‌ക്കെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പടമുഖം എസ്എച്ച് ഫൊറോന പള്ളി സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ആലപ്പുഴ ബീച്ചില്‍ തിരയില്‍ പെട്ടത്.