മോദിക്കെതിരെ പുതിയ ആരോപണം;യുവതിയെ വിളിക്കാൻ മാത്രമായി മോദിക്കു രഹസ്യ ഫോൺ?
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ പുതിയ ആരോപണം.ഗുജറാത്തിലെ വിവാദ യുവതിയെ വിളിക്കാന്‍ മാത്രമായി മോദിക്കു ഫോണ്‍ ഉണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മോദിയുമായി പരിചയമുള്ള ഗുജറാത്തിലെ വിവാദയുവതിയെ നിരീക്ഷിക്കാന്‍ പോലീസിനെ നിയോഗിച്ചെന്ന ആരോപണം നിലനില്‌ക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.ഗുജറാത്ത് സര്‍ക്കാര്‍ പുറത്താക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ സുപ്രീംകോടതിയില്‍ ഇന്നലെ നല്കിയ സത്യവാങ്മൂലത്തിലാണ് മോദിക്ക് രഹസ്യഫോണ്‍ ഉണ്ടായിരുന്നെന്നു പറയുന്നത്.ണിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ഇതിലെ കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും പ്രദീപ് കോടതിയോടഭ്യര്‍ഥിച്ചു. തനിക്കെതിരേയുള്ള കേസുകള്‍ ഗുജറാത്തിനു പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സത്യവാങ്മൂലം നല്കിയത്.
താന്‍ വിവാഹിതനാണെന്നും ഭാര്യയുടെ പേര് യശോദയെന്നാണെന്നും കഴിഞ്ഞദിവസം വഡോദരയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ മോദി വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് രഹസ്യഫോണിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍.