സ്ത്രീക്കൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോയെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

single-img
21 May 2014

dsrfgdfഗള്‍ഫുകാരനായ യുവാവിനെ സ്ത്രീക്കൊപ്പം നിര്‍ത്തി നഗ്നഫോട്ടോയെടുത്തു പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ സ്ത്രീയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറക്കട്ടയിലെ ഉവൈസ് എന്ന അഹമ്മദ് ഉവൈസ് (22), മാങ്ങാട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ.എച്ച്. സമീന (25) എന്നിവരെയാണ് കാസര്‍കോട് സി.ഐ ടി. ജേക്കബിന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

ഉവൈസും സമീനയും ഓട്ടോയില്‍ സഞ്ചരിക്കുന്ന വിവരമറിഞ്ഞ് പോലീസ് കാത്തുനിന്നു. പോലീസിനെക്കണ്ട് ഓട്ടോ അതിവേഗത്തില്‍ ഓടിച്ചുപോയി. കുറച്ചുദൂരം ഓടി ഓട്ടോ ഉപേക്ഷിച്ച് ഉവൈസും സമീനയും രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് അവരെ പിടികൂടി.ചിത്താരി വലിയവളപ്പില്‍ സ്വദേശിയില്‍ നിന്നാണ് സംഘം 15,000 രൂപയും 50,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും 3,000 രൂപയുടെ വാച്ചും തട്ടിയെടുത്തത്. ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം.

മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതി ചിത്താരി സ്വദേശിയെ ചൗക്കി ആസാദ് നഗറിലെ ഓട്ടോഡ്രൈവറുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. കാര്യമെന്തെന്ന് ചോദിക്കുന്നതിനിടയില്‍ കാറിലത്തെിയ സംഘം യുവാവിനെ ഭീഷണിപ്പെടുത്തുകയും പണവും മൊബൈലും വാച്ചും തട്ടിപ്പറിക്കുകയും ചെയ്തു. പിന്നീട് 30 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.

പിന്നീട് തട്ടിപ്പിനിരയായ ഗൾഫുകാരൻ പോലീസിൽ വിവരമറിയിച്ചു. കാറിലെത്തിയ കീക്കാനത്തെ അര്‍ഷാദ്, പള്ളിക്കര മൂക്കൂട് കാരക്കുന്നിലെ അബക്കദുല്‍റഹക്കമാന്‍ എന്ന അണ്ണന്‍, തൃക്കരിപ്പൂര്‍ പരുത്തിച്ചാല്‍ ചാലപ്പുറത്തെ നസീദ എന്നിവരെയാണ് അന്നു പിടികൂടിയത്. കേസില്‍ ഒരു സ്ത്രീയെ കൂടി പിടികൂടാനുണ്ട്.