ഗുജറാത്ത് കടലിൽ തകർന്ന ബോട്ടിലുണ്ടായിരുന്നവർ ഭീകരരാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
5 January 2015
പാകിസ്ഥാനിൽ നിന്ന് സ്ഫോടക വസ്തുക്കളുമായി ഗുജറാത്ത് കടലിൽ തകർന്ന ബോട്ടിലുണ്ടായിരുന്നവർ ഭീകരരാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ.അവര്‍ ആത്മഹത്യ ചെയ്തു എന്നതുകൊണ്ട് തീവ്രവാദികളാണെന്ന് ന്യായമായും സംശയിക്കാമെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞു.ബോട്ടിലുണ്ടായിരുന്നവർ കള്ളക്കടത്തുകാരാണെന്ന വാദം തെറ്റാണ്.
ഭീകര ബന്ധം ഉള്ളതു കൊണ്ട് മാത്രമാണ്, കോസ്റ്റ് ഗാർഡ് ബോട്ട് തടഞ്ഞപ്പോൾ അവർ ബോട്ട് അഗ്നിക്കിരയാക്കിയത്. പാകിസ്ഥാനിലെ സമുദ്രസുരക്ഷാ ഉദ്യോഗസ്ഥരുമായി ബോട്ടിലുണ്ടായിരുന്നവർ ബന്ധപ്പെടുകയും ചെയ്തിരുന്നുവെന്നും പരീക്കർ പറഞ്ഞു. ഈ സംഭവത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടിവെപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.