കൊക്കെയ്ൻ കേസിനും ആഡംബര നൌകയിലെ മയക്ക് മരുന്ന് കേസിന്റെ ഗതിയോ? കൊക്കെയ്ൻ കേസ് ഒതുക്കി തീർക്കാൻ പോലീസിനു മേൽ സമ്മർദ്ദം
ചലച്ചിത്രതാരം ഷൈൻ ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസ് ഒതുക്കി തീർക്കാൻ പോലീസിനു മേൽ ശക്തമായ സമ്മർദ്ദം.സിനിമ-രാഷ്ട്രീയ മേഖലകളിലെ ഉന്നതർക്ക് കൊക്കെയ്ൻ കേസുമായി ബന്ധപ്പെടുത്തുന്ന സൂചനകൾ പോലീസിനു ലഭിച്ചതിനു പിന്നാലെയാണു കേസ് ഒതുക്കാൻ ശക്തമായ സമ്മർദ്ദം പോലീസിനു മേൽ വന്നിരിക്കുന്നത്.കൊച്ചിയില്‍ മാസങ്ങള്‍ക്കു മുന്‍പ് ആഡംബര നൗകയില്‍ നടന്ന പോലീസ് റെയ്ഡിനെ തുടര്‍ന്നു മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ന്യൂജനറേഷൻ സിനിമാക്കാരനെക്കുറിച്ച് പോലീസിനു സൂചനയും തെളിവും ലഭിച്ചിരുന്നു.എന്നാൽ പിന്നീട് കേസ് എങ്ങും എത്താതെ തേച്ച് മാച്ച് കളയുകയായിരുന്നു
ന്യൂജനറേഷൻ സിനിമാക്കാരിൽ പലരും മയക്ക്മരുന്ന് ഉപയോഗിക്കുന്നവരാണെന്നുള്ളത് പരസ്യമായ രഹസ്യമാണു.ആഡംബര നൗക കേസിൽ പറഞ്ഞ് കേട്ട സിനിമാക്കാരനാണു ഇന്ന് ന്യൂജനറേഷൻ സിനിമയിലെത്തിയ പലർക്കും മയക്ക്മരുന്നുകൾ പരിചയപ്പെടുത്തി നൽകിയതും.ആഡംബര നൌക കേസിനു പിന്നിലുള്ളവരും ഷൈൻ ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിനു പിന്നിലുള്ളവരും തമ്മിൽ ബന്ധമുണ്ടെന്നാണു ലഭിക്കുന്ന സൂചനകൾ.പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള കസർത്തുകളാണു പോലീസിന്റെ ഭാഗത്ത് നിന്ന് കൊക്കെയ്ൻ കേസിൽ നടക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മയക്കുമരുന്നു സംഘവുമായി സിനിമ മേഖലയിലുള്ളവര്‍ക്കുള്ള ബന്ധങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.. കൊച്ചിയിലെ ലഹരി മാഫിയയുടെ പ്രധാന കണ്ണിയായ സിനിമാ നിര്‍മാതാവിനെതിരേയും അന്വേഷണ സംഘത്തിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്.ആഡംബര നൗക കേസിൽ ഉൾപ്പെട്ട ഇയാളെ രാഷ്ട്രീയ നേത്രത്വം രക്ഷിക്കുക ആയിരുന്നു.സഹസംവിധായിക ബ്ലസി ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം പൊലീസ് അന്വേഷണം വഴിതിരിച്ച് വിടാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടോയെന്നും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കുന്നുണ്ട്.