വിവാദ വ്യവസായി നിസാം കാറിടിച്ചു പരിക്കേല്‍പ്പിച്ച ചന്ദ്രബോസ് മരിച്ചു

single-img
16 February 2015

Untitled-1പണക്കൊഴുപ്പിന്റെ ലഹരിയില്‍ വിവാദവ്യവസായി നിസാം കാറിടിച്ചു പരിക്കേല്‍പ്പിച്ച തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരിച്ചു. കുറച്ചു ദിവസമായി ചന്ദ്രബോസിന്‍റെ നില അതീവ ഗുരുതരമായി തുടർന്നിരുന്നു. ചന്ദ്രബോസിനെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. സ്കാനിംഗിൽ പൊട്ടലുകളും വിള്ളകളും കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചന്ദ്രബോസിനെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നത്.

 

കഴിഞ്ഞമാസം 29ന് ആയിരുന്നു കിങ്‌സ് ഗ്രൂപ്പ് ഉടമയും ഒട്ടേറെ ആഡംബരവാഹനങ്ങളുടെ ഉടമയുമായ മുഹമ്മദ് നിഷാം താനെത്തിയപ്പോള്‍ ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ചാണ് പുഴയ്ക്കല്‍ ശോഭാ സിറ്റിയില്‍ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വ്യാഴാഴ്ച പുലര്‍ച്ചെ തല്ലിച്ചതച്ച് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. സംഭവം നടന്നതിനുശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചന്ദ്രബോസിനെ സന്ദര്‍ശിച്ചിരുന്നു. ചന്ദ്രബോസിന്റെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

 

കൊച്ചിയില്‍ സിനിമാതാരം ഷൈന്‍ ടോം ചാക്കോയെയും യുവതികളെയും കൊക്കെയിന്‍ കേസില്‍ പിടികൂടിയ ഫ്ലാറ്റ് നിസാമിന്റെ പേരിലുള്ളതാണ്.