ക്രിസ്ത്യൻ ആരാധനാലയം തകർത്ത സംഭവത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
17 March 2015
ഹരിയാനയിലെ ഹിസാർ ജില്ലയിൽ ക്രിസ്ത്യൻ ആരാധനാലയം തകർത്ത സംഭവത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം കൈമിരി ഗ്രാമത്തിന്റെ തലവൻ അടക്കം മറ്റു നാലു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് കൈമിരി മേഖലയിൽ നിർമ്മാണപ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്ന ആരാധനാലയം ആക്രമിച്ച് ഒരു കൂട്ടം അക്രമികൾ പരിസരത്ത് ഹനുമാൻ വിഗ്രഹം പ്രതിഷ്ഠിച്ചത്.
എന്നാൽ പള്ളി നിർമിച്ചത് അനധികൃത കോളനിയിലാണെന്നും അതിന്റെ ഫലമായി കഴിഞ്ഞ മാസം 8ന് പുരോഹിതനും ഒരു സംഘമാളുകളും തമ്മിൽ നടന്ന വാഗ്വാദത്തെ തുടർന്നാണ് പള്ളി തകർത്തതെന്നും കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ നിയമസഭയിൽ അറിയിച്ചിരുന്നു.