ബ്രിട്ടനില്‍ ഡേവിഡ് കാമറൂണിന് രണ്ടാമൂഴം

single-img
9 May 2015

David_Cameronബ്രിട്ടനില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരത്തില്‍. തൂക്കുസഭ പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളെ തിരുത്തി സമീപകാല ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ഭൂരിപക്ഷവുമായാണ്(650 സീറ്റില്‍ 331 സീറ്റ്)കാമറൂൺ അധികാരം ഉറപ്പിച്ചത്. 326 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രധാന എതിരാളിയായ ലേബര്‍ പാര്‍ട്ടിക്ക് 232 സീറ്റേ നേടാനായുള്ളൂ.

സ്‌കോട്ട്‌ലന്‍ഡിലെ 59 സീറ്റില്‍ 56-ഉം നേടി സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി (എസ്എന്‍പി) വന്‍വിജയം നേടി.കഴിഞ്ഞ സര്‍ക്കാറില്‍ പങ്കാളിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റുകൾക്ക് കനത്ത പരാജയം നേരിട്ടു. 57 സീറ്റുണ്ടായിരുന്ന ഇവര്‍ക്ക് ഇത്തവണ എട്ടുസീറ്റിലേ വിജയിക്കാനായുള്ളൂ. വടക്കന്‍ അയര്‍ലന്‍ഡിലെ പ്രാദേശിക കക്ഷിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്ക് (ഡിയുപി) എട്ടുസീറ്റ് ലഭിച്ചു.

തെരഞ്ഞെടുപ്പുഫലം നിരാശാജനകമെന്ന് പ്രതിപക്ഷനേതാവ് മിലി ബാന്‍ഡ് പ്രതികരിക്കുകയും രാജിവെക്കുകയും ചെയ്തു. ലിബറല്‍ ഡെമോക്രാറ്റുകളുടെ നേതാവ് നിക്ക് ക്ലെഗും രാജിവെച്ചിട്ടുണ്ട്.  ഏകീകൃത ബ്രിട്ടനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഡേവിഡ് കാമറൂണ്‍ അറിയിച്ചു.