വാഹനാപടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന പെണ്‍കുട്ടി ചോരവാര്‍ന്ന് മരിച്ചു; സംഭവം നടന്നത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വരണാസിയിലെ പോലീസ് സ്‌റ്റേഷന് മുന്നില്‍

single-img
18 May 2015

accidentപോലീസ് സ്‌റ്റേഷന് മുന്നില്‍ വാഹനാപകടത്തില്‍പ്പെട്ട് ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന പെണ്‍കുട്ടി ചോര വാര്‍ന്നു മരിച്ചു. പ്രധനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണസി പോലീസ് സ്‌റ്റേഷനില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെയായിരുന്നു അപകടം നടന്നത്. 20 മിനിട്ടോളമാണ് പെണ്‍കുട്ടി റോഡിന് സമീപം പരിക്കേറ്റ് കിടന്നിട്ടും പോലീസുകാര്‍ ആരും തിരിഞ്ഞു നോക്കിയില്ല.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ജോലി ചെയ്തിരുന്ന 22 കാരി അര്‍ച്ചന പാണ്ഡ്യയാണ് മരിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു. അപകടം നടന്ന ഉടന്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്.

പോലീസ് സ്‌റ്റേഷനില്‍ നിന്നും വളരെ അടുത്താണ് സംഭവം നടന്നിരുന്നതെങ്കിലും തങ്ങളെ ആരും വിവരം അറിയിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം പെണ്‍കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനം നിര്‍ത്താതെ പോയതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.