ഡൽഹി മുൻ നിയമമന്ത്രി ജിതേന്ദ്ര തോമറിനെതിരെ പ്രതിഷേധം
12 June 2015
വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് നേടിയ കേസിൽ അറസ്റ്റിലായ ഡൽഹി മുൻ നിയമമന്ത്രി ജിതേന്ദ്ര തോമറിനെതിരെ പ്രതിഷേധക്കാർ മുട്ട എറിയുകയും മഷിയൊഴിക്കുകയും ചെയ്തു. ഭഗൽപൂർ യൂണിവേഴ്സിറ്റിയിൽ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ആയിരുന്നു സംഭവം.
കോളേജിന്റെ പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു സംഘം ആക്രമണം നടത്തിയത്. തോമറിനെ കൂടാതെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കുമെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ വിളിച്ചു . തോമർ പഠിച്ചുവെന്ന് അവകാശപ്പെടുന്ന മുൻഗറിലെ വിശ്വനാഥ് സിംഗ് ഇൻസ്ററിട്ടൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലും തോമറിനെ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.