ബീഫ് കഴിച്ചുവെന്നാരോപിച്ച് അക്രമികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ ഡല്‍ഹിയിലെ വ്യോമസേനാ താവളത്തിലെത്തിച്ചു

single-img
7 October 2015

Army

ബീഫ് കഴിച്ചുവെന്നാരോപിച്ച് യു.പി.യിലെ ബിസാര ഗ്രാമത്തില്‍ അക്രമികള്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ ഡല്‍ഹിയിലെ വ്യോമസേനാ താവളത്തിലെത്തിച്ചു. അഖ്‌ലാഖിന്റെ മൂത്ത മകന്‍ മുഹമ്മദ് സര്‍താജ് വ്യോമസേനാംഗമായതിനാലാണ് കുടുംബത്തെ വ്യോമസേന താവളത്തിലേക്ക് കൊണ്ടുവന്നത്.

അഖ്‌ലാഖിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് വ്യോമസേനാ മേധാവി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവര്‍ പിന്നീട് സര്‍താജിന്റെ ജോലി സ്ഥലമായ ചെന്നൈയിലേക്ക് പോകും.

ഞങ്ങളുടെ വേദന മനസിലാക്കുന്നതിന് പകരം രാഷ്ട്രീയക്കാര്‍ അവരുടെ രാഷ്ട്രീയത്തിലാണ് ശ്രദ്ധിക്കുന്നതെന്നും തങ്ങള്‍ക്ക് നീതിയാണ് വേണ്ടത് അല്ലാതെ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും മുഹമ്മദ് സര്‍താജ് പറഞ്ഞു.മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടി മാത്രമാണ് പല നേതാക്കളും വീട്ടില്‍ എത്തുന്നതെന്നും സര്‍താജ് പറഞ്ഞു.