പോലീസുകാരെയും ഞെട്ടിച്ച് ആട് ആന്റണി; 20ലധികം ഭാര്യമാർ, ഇവരെ ഉപയോഗിച്ച് നീലചിത്രം, ഭാര്യമാരിൽ ഒരാൾ സ്വന്തം മകൾ.

single-img
15 October 2015

2കോഴിക്കോട്: പോലീസ് ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആട് ആന്റണിയുടെ ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്തുവരുന്നു. സ്ത്രീകളായിരുന്നു ഇയാളുടെ ബലഹീനത. ആട് നടത്തിയ കവർച്ചകളെല്ലാം തന്നെ സ്ത്രീകളെ വശീകരിക്കാനും സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കാനും വേണ്ടി.

ഇരുപതിലധികം ഭാര്യമാരാണ് ആട് ആന്റണിക്കുള്ളതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. ഭാര്യമാരെ ഉപയോഗിച്ച് ആട് നീലച്ചിത്രം നിർമിച്ചതായും അന്വേഷണാത്തിൽ വ്യക്തമായി. നീലച്ചിത്രം നിർമിച്ച് വിൽപ്പന നടത്തിയതിനാണ് 2002 ജൂണിൽ ആന്റണിക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തത്. നടക്കാവ് രാരിച്ചൻ റോഡിലെ വാടകവീട്ടിൽ വെച്ചാണ് ചിത്രങ്ങൾ നിർമിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

screen-14.36.02[15.10.2015]ചെന്നൈയിൽ സിനിമാമോഹങ്ങളുമായി എത്തിയ സുന്ദരിമാർ മുതൽ സാധാരണ പെൺകുട്ടികൾ വരെയുള്ളവരെ ആട് ആന്റണി വിവാഹം കഴിച്ച് ഭാര്യമാരാക്കിയിരുന്നു. സ്ത്രീകളെ വലയിൽ വീഴ്ത്താൻ ബിസിനസുകാരൻ, കമ്പ്യൂട്ടർ പ്രഫഷണൽ തുടങ്ങി വിവിധ വേഷങ്ങളിലാണ് ഇയാൾ എത്തിയിരുന്നത്. അപ്പാർട്ട്‌മെന്റും വീടും വാടകയ്‌ക്കെടുത്താണ് ഭാര്യമാരെ താമസിപ്പിക്കാറുളളത്. ഇവിടെവച്ചാണ് നീലച്ചിത്രം നിർമിച്ചിരുന്നതും.

ഒന്നിലധികം ഭാര്യമാരെ കൂടെ വീട്ടിൽ താമസിപ്പിക്കുന്നത് ആടിന്റെ ശീലമായിരുന്നു. 2012ൽ ആട് ആന്റണിയെ തേടി ഉള്ളൂരിലെ വീട്ടിൽ പോലീസ് എത്തിയപ്പോൾ അവിടെനിന്നും ആടിന്റെ രണ്ട് ഭാര്യമാരെ പോലീസ് പിടികൂടി. ഗിരിജയും ശ്രീകലയും. ഇതിൽ ശ്രീകല ആട് ആന്റണിയുടെ ഇഷ്ട ഭാര്യയായിരുന്ന സൂസന്റെ മകളാണ്. പോലീസ് ഡ്രൈവറെ കൊന്ന് കേരളം വിടുമ്പോൾ സൂസൻ ഒപ്പമുണ്ടായിരുന്നു. അറസ്റ്റിലാകുന്ന കാലത്ത് ശ്രീകല പൂർണ ഗർഭിണിയായിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാന്‍ഡിൽ കഴിയവേ ശ്രീകല ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

ഒരു സ്ത്രീയ്‌ക്കൊപ്പവും ആട് ആന്റണി മൂന്നുമാസത്തിൽ കൂടുതൽ താമസിക്കാറില്ല. കേരളത്തിലും പുറത്തും നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. തമിഴ്‌നാട്ടിലാണ് കൂടുതല്‍ ഭാര്യമാരുളളത്. തൃശൂര്‍ കൊരട്ടി സ്വദേശിനി സോജയാണ് ഔദ്യോഗിക ഭാര്യ. സ്ത്രീകളെ വശീകരിച്ച് വീഴ്ത്തിയാണ് ഓരോ കവർച്ചയും നടത്തിയിരുന്നത്. വിവാഹങ്ങൾക്ക് ബന്ധുക്കളായിട്ട് പരിചയപ്പെടുത്തി കൊണ്ടു പോയിരുന്നത് കെട്ടിട നിർമ്മാണത്തെ തൊഴിലാളികളെയായിരുന്നു. മദ്യവും രണ്ടു ദിവസത്തെ പണിക്കൂലിയുമായിരുന്നു ഇവർക്കുള്ള പ്രതിഫലം.

ആട് ആന്റണി വശീകരിച്ച് ഭാര്യമാരാക്കിയിരുന്ന സ്ത്രീകളിൽ നിന്നുമാണ് ആടിന്റെ രതിവിക്രിയങ്ങളുടെ കഥകൾ പുറത്തുവന്നിരിക്കുന്നത്.