‘ഇറാഖിന്റെ മകള്‍’ മയാദ അല്‍ അസ്‌കരി അന്തരിച്ചു

single-img
12 November 2015

maradaദുബൈ: ‘ഇറാഖിന്റെ മകള്‍’ മയാദ അല്‍ അസ്‌കരി (60) അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മയാദ . ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഇറാഖിലെ പ്രമുഖ കുടുംബത്തിലാണ് ഇവര്‍ ജനിച്ചത്. മുന്‍ ഇറാഖ് പ്രധാനമന്ത്രി ജഅ്ഫര്‍ അല്‍ അസ്‌കരിയുടെ മകന്റെ മകളാണ്. ഇറാഖ് ദേശീയവാദി സാതി അല്‍ ഹുസ്‌രി മാതൃ പിതാവാണ്.

മയാദ, ദ ഡോട്ടര്‍ ഓഫ് ഇറാഖ് എന്ന കൃതിയാണ് ഇവരെ പ്രശസ്തയാക്കിയത്. സദ്ദാം ഹുസൈന്റെ ഭരണകാലത്തെ ഇവരുടെ യാതനകളാണ് ഇതില്‍ വിവരിക്കുന്നത്. ഇവരെ ഒരു മാസത്തോളം സദ്ദാം ഭരണകൂടും തടവിലിട്ടിരുന്നു.

ഗള്‍ഫ് ന്യൂസില്‍ പത്രപ്രവര്‍ത്തകയായിരുന്നു ഇവര്‍.  മൂന്നു വര്‍ഷമായി ഇവര്‍ ഗര്‍ഭാശയ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. അല്‍ ഖൂസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.