പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്‌കോയിൽ
24 December 2015
ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിക്കെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു റഷ്യയുടെ രാജകീയ വരവേല്‍പ്പ്. നുക്കാവോ -രണ്ട് വിമാനത്താവളത്തില്‍ സെന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ മോദി പരിശോധിച്ചു.ദ്വദിന സന്ദര്‍ശത്തിനെത്തിയ മോഡി ഉച്ചകോടിക്കുശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ആണവസഹകരണ, പ്രതിരോധ മേഖലകളിലും വാണിജ്യരംഗത്തും ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളും ഒപ്പുവയ്‌ക്കുമെന്നാണു സൂചന. 40,000 കോടി രൂപയുടെ എസ്-400 ട്രയംഫ് മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറാണ് ഇതില്‍ പ്രധാനം.വാര്‍ഷിക ഉച്ചകോടിയില്‍ കൂടംകുളം ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂണിറ്റുകളുടെ നിര്‍മാണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചാവിഷയമാകും. റഷ്യന്‍ സന്ദര്‍ശനം വളരെ പ്രതീക്ഷയോടെയും പ്രാധാന്യത്തോടെയുമാണ് കാണുന്നതെന്ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടും മുമ്പ് പ്രധാനമന്ത്രി പറഞ്ഞു.