കതിരൂർ മനോജ് വധം:ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.
ബി.ജെ.പി നേതാവ് കതിരൂർ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തലശേരി സെഷൻസ് കോടതി തള്ളി. ഇതോടെ കേസിൽ ചോദ്യം ചെയ്യലിന് ജയരാജന് സി.ബി.ഐയ്ക്ക് മുന്പാകെ ഹാജരാവേണ്ടി വരും. ഇത് രണ്ടാം തവണയമാണ് ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.
കേസില്‍ നാല് തവണ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ജയരാജനു സിബിഐ നോട്ടീസ് നല്‍കിയെങ്കിലും ഒരിക്കല്‍ മാത്രമാണ് അദ്ദേഹം ഹാജരായിരുന്നത്. നാലാം തവണയും നോട്ടീസ് നല്‍കിയതോടെയാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയില്‍ എത്തിയത്. എന്നാല്‍ വീണ്ടും ഹര്‍ജി തള്ളിയത് അദ്ദേഹത്തിനു തിരിച്ചടിയാകും. കേസില്‍ സിബിഐയുടെയും ജയരാജന്റെയും അടുത്ത നീക്കം നിര്‍ണായകമാണ്. ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ജയരാജനു ചോദ്യം ചെയ്യിലിനു ഹാജരാകാന്‍ സിബിഐ വീണ്ടും നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതിനാല്‍ ഇന്നു തന്നെ ജയരാജന്‍ മേല്‍കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കുമെന്നും സിപിഎം കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.