മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സഭ;ചെങ്ങന്നൂരില്‍ കാണാമെന്ന് മുന്നറിയിപ്പ്

single-img
17 March 2018

കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും തുറക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കത്തോലിക്കാ സഭ. പിണറായി പാവങ്ങളുടെ രക്തമൂറ്റി കുടിക്കുന്നു. പ്രകടനപത്രികയോട് അല്പമെങ്കിലും ആത്മാര്‍ത്ഥത സര്‍ക്കാരിന് വേണം. ഏപ്രില്‍ രണ്ടിന് കെ.സി.ബി.സി മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മാര്‍ റിമിജിയോസ് പറഞ്ഞു.

സര്‍ക്കാറിന്‍റെ മദ്യനയത്തിന്‍റെ പ്രതിഫലനം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കാണാമെന്ന് താമരശേരി ബിഷപ്പും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയര്‍മാനുമായ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്നറിയിപ്പ് നല്‍കി.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂട്ടിയ ഒരു മദ്യശാലയും തുറക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി തന്നെ ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. മദ്യവര്‍ജ്ജനമാണ് നയമെന്നും മദ്യത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതി വിധിയുടെ മറവില്‍ ബാറുകള്‍ തുറക്കുകയാണ്. മദ്യനയം മറ്റൊരു ഓഖി ദുരന്തമാണ്. മദ്യനയത്തിനു ശേഷം വരുന്ന ഹിതപരിശോധനയാണ് ചെങ്ങന്നൂരിലേത്. സഭയുടെ വികാരം അവിടെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമായിരിക്കും തുറക്കുകയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 10,000 പേരില്‍ കൂടുതല്‍ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകള്‍ തുറക്കാനാണ് എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നത്.