സംഘര്‍ഷങ്ങളൊഴിയാതെ വീണ്ടും കണ്ണൂര്‍: സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു: ബിജെപി ഓഫിസിനു ബോംബേറ്

single-img
22 May 2018

കണ്ണൂര്‍: സംഘര്‍ഷങ്ങളൊഴിയാതെ വീണ്ടും കണ്ണൂര്‍. പയ്യന്നൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഷിനുവിനാണ് ആദ്യം വെട്ടേറ്റത്. ഇതിനെ തുടര്‍ന്ന് ബി.ജെ.പി ഓഫീസിന് നേരേ ബോംബേറുണ്ടായി.

കാറിലെത്തിയ ബി.ജെ.പി സംഘം ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. ഷിനു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഷിനുവിന് വെട്ടേറ്റ് അല്‍പസമയത്തിനകം ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിനും വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. പയ്യന്നൂരിലെ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന് നേരെ സ്റ്റീല്‍ ബോംബ് ആക്രമണമുണ്ടായി. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.