ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായി ഖത്തര്‍

single-img
17 January 2019

ലോകത്തെ ഏറ്റവും വലിയ ഡേറ്റാബേസായ ‘നംബിയോ’യുടെ ക്രൈം ഇന്‍ഡക്‌സ് 2019 വാര്‍ഷിക റിപ്പോര്‍ട്ടിലാണു ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി ഖത്തറിനെ തേടിയെത്തിയത്. ലോകത്തെ 118 രാജ്യങ്ങളെ കണക്കിലെടുത്താണു ക്രൈം ഇന്‍ഡക്‌സ് 2019 തയാറാക്കിയിട്ടുള്ളത്.

ജീവിത ചെലവ്, ആരോഗ്യം, ഗതാഗതം, കുറ്റകൃത്യ നിരക്ക്, മലിനീകരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഡേറ്റാബേസാണു ‘നംബിയോ’. ക്രൈം ഇന്‍ഡക്‌സില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ് സൂചിപ്പിക്കുന്ന 13.26 പോയിന്റുമായാണു ഖത്തറിനെ ഏറ്റവും സുരക്ഷിത രാജ്യമായി തിരഞ്ഞെടുത്തത്.

സേഫ്റ്റി ഇന്‍ഡക്‌സില്‍ 86.74 പോയിന്റാണു ഖത്തര്‍ നേടിയത്. ജപ്പാന്‍ (13.73), യുഎഇ (16.32) എന്നീ രാജ്യങ്ങളാണു സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 0 മുതല്‍ 100 വരെയാണു ക്രൈം ഇന്‍ഡക്‌സിന്റെ റേഞ്ച്. ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ഭാഗമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ വിവിധ സുരക്ഷ നടപടികളാണു രാജ്യാന്തര തലത്തില്‍ അംഗീകാരം നേടാന്‍ കാരണമായത്.