ചൈനയും ജപ്പാനും ഈ വര്‍ഷത്തെ ഏറ്റവും ശക്തിയാര്‍ന്ന ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍

single-img
31 August 2022

ടോക്കിയോ: ചൈനയും ജപ്പാനും ഈ വര്‍ഷത്തെ ഏറ്റവും ശക്തിയാര്‍ന്ന ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍.

കിഴക്കന്‍ ചൈന കടലിന് കുറുകെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന് മണിക്കൂറില്‍ 257 കിലോമീറ്ററാണ് വേഗത. കൂടുതല്‍ ശക്തിപ്രാപിച്ചാല്‍ വേഗത 300 കിലോമീറ്റര്‍ കടക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹിന്നംനോര്‍ എന്ന് പേരിട്ടിരിക്കുന്ന ആഗോള ചുഴലിക്കാറ്റ് ജപ്പാന്റെ തെക്കന്‍ ദ്വീപുകള്‍ക്കും ചൈനയുടെ കിഴക്കന്‍ തീരങ്ങള്‍ക്കുമാണ് ഭീഷണി സൃഷ്ടിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി 15 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയര്‍ന്നുപോകുന്നതായി യുഎസ് ജോയിന്റ് ടൈഫൂണ്‍ വാണിങ് സെന്റര്‍ അറിയിച്ചു.

രാവിലെ പത്തുമണി വരെ ജപ്പാന്റെ ഒകിനാവയുടെ കിഴക്ക് 230 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ദിശയില്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് പ്രവചനം.