സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണത്തിൽ നിർണായക കണ്ടെത്തൽ

single-img
21 June 2024

തിരുവനന്തപുരത്തെ പ്ലസ്‌ടു വിദ്യാർഥിനിയായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ. പെൺകുട്ടിയുടെ മരണത്തിൽ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു.

ബിനോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും പോലീസ് റിപ്പോർട്ട് പറയുന്നു . ഗർഭഛിദ്രത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്.