എം എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍

single-img
23 September 2024

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി . മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത് മകള്‍ ആശയും മകനും തടഞ്ഞു.

പിന്നാലെ ആശയേയും മകനെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റി. സി പി എം പ്രവര്‍ത്തകരോട് കയര്‍ത്ത് ആശയും മകനും സംസാരിക്കുകയുണ്ടായി . പ്രവര്‍ത്തകരുടെ മുദ്രാവാക്യത്തിനിടെ ആശയും മകനും ‘സി പി എം മുര്‍ദാബാദ്’ വിളിച്ചു .

അതേസമയം, എം എം ലോറന്‍സിന്റെ മൃതദേഹം കൈമാറുന്നത് താല്‍ക്കാലികമായി തടഞ്ഞ് കേരളാ ഹൈക്കോടതി. സമ്മതപത്രം ഉദ്യോഗസ്ഥർ പരിശോധിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം. തീരുമാനമുണ്ടാകുന്നത് വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്. ലോറൻസിന്റെ മകൾ ആശയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി.