ഇഡി ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സി മാത്രമാണ്; തെളിവുമായി വരട്ടേ: തോമസ് ഐസക്


കേന്ദ്ര ഏജൻസിയായ ഇഡിയ്ക്ക് ഒരിഞ്ച് വഴങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന മുൻ ധനമന്ത്രി തോമസ് ഐസക്ക്. എന്തുകൊണ്ട് തന്നെ വിളിപ്പിക്കണം എന്ന് കോടതി ഇ ഡിയോട് ചോദിച്ചു. അടുത്ത സിറ്റിങ്ങില്‍ തെളിവ് ഹാജരാക്കാം എന്ന് ഇഡി പറയുന്നു. വ്യവസായ എസ്റ്റേറ്റിന് ഭൂമി എടുത്ത കാര്യമായിരിക്കും ഇഡി പറയുന്നത്. എന്താണ് ഇഡിയുടെ വിശദീകരണമെന്ന് തനിക്ക് കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരുതവണ ഇഡി യുടെ ആവശ്യം പരിഗണിച്ച് കൂടേ എന്ന് കോടതി തന്നോട് ചോദിച്ചു. അങ്ങിനെ ചെയ്യാൻ കഴിയില്ല, കോടതി മെറിറ്റില്‍ തീരുമാനിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. ‘ഇഡി എന്നത് ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സി മാത്രമാണ്. ആളുകളെ ഭീഷണിപ്പെടുത്തുക, പണം ബിജെപിക്ക് വാങ്ങിക്കൊടുക്കുക എന്നത് മാത്രമാണ് ഇഡി ചെയ്യുന്നത്. ആളുകളെ ഭിഷണിപ്പെടുത്തുക കൂറ് മാറ്റിക്കുക എന്നതും ഇഡി ചെയ്യുന്നുണ്ട്.
എന്നാൽ അതൊന്നും ഈ കേരളത്തില്‍ നടക്കില്ല. തെളിവുമായി ഇഡി വരട്ടേ. ചൊവ്വാഴ്ച നോക്കാം, എന്റെ നിലപാട് വ്യക്തമാണ്. ഇഡിയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ല’, തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതില്‍ പ്രഥമദൃഷ്ട്യാ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്തണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.