മുസ്ലീം യുവാക്കൾക്കായി പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കും; വാഗ്ദാനവുമായി ചന്ദ്രശേഖർ റാവു


മുസ്ലീം യുവാക്കൾക്കായി പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കുമെന്ന വാഗ്ദാനവുമായി ഭാരത് രക്ഷാ സമിതി (ബിആർഎസ്) അധ്യക്ഷനുമായ കെ.ചന്ദ്രശേഖർ റാവു. മഹേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയാണ് മണ്ഡലത്തിലെ ബിആർഎസ് സ്ഥാനാർത്ഥി.
“ഞങ്ങൾ ഇപ്പോൾ മുസ്ലീം യുവാക്കളെ കുറിച്ച് ചിന്തിക്കുകയും അവർക്കായി ഹൈദരാബാദിന് സമീപം ഒരു പ്രത്യേക ഐടി പാർക്ക് സ്ഥാപിക്കുകയും ചെയ്യുന്നു. പഹാഡി ഷെരീഫിന് സമീപം ഐടി പാർക്ക് സ്ഥാപിക്കും. ” സർക്കാർ എല്ലാ ആളുകളെയും തുല്യരായി കാണുന്നു, എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകുന്നതിൽ വിശ്വസിക്കുന്നു,” കെസിആർ പറഞ്ഞു.
‘ഇപ്പോൾ മുസ്ലീങ്ങൾക്കും ലഭിക്കുന്ന പെൻഷനാണ് ഞങ്ങൾ നൽകുന്നത്. മുസ്ലീം വിദ്യാർത്ഥികളും പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളുകൾ ഞങ്ങൾ തുറന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ബിആർഎസ് സർക്കാർ ഒരു ദശാബ്ദത്തിനിടെ ചെലവഴിച്ചത് 12000 കോടി രൂപയാണ്. ഞങ്ങൾ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുന്നു. ബിജെപി രാജ്യത്തെ അന്തരീക്ഷം തകർക്കുകയാണ്. ഇത് ആർക്കും ഒരു ഗുണവും ചെയ്യുന്നില്ല. അവർക്ക് ശാശ്വതമായി അധികാരം ലഭിക്കാൻ പോകുന്നില്ല. പേടിക്കേണ്ട കാര്യമില്ല, അവരുടെ ഭരണം ഏതാനും ദിവസങ്ങൾ മാത്രമായിരിക്കും. അവർ എന്നേക്കും അവിടെ ഉണ്ടാകില്ല. ആളുകൾ അവരെ മനസ്സിലാക്കുകയും അവരെ ചവിട്ടിമെതിക്കുകയും ചെയ്യും. അതോടെ ഇത് സന്തോഷം നിറഞ്ഞ രാജ്യമാകും’, അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 30ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്ന് ശക്തമായ വെല്ലുവിളിയാണ് ബിആർഎസ് നേരിടുന്നത്.കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേകൾ.