വിവാഹവാഗ്ദാനം നല്‍കി ഭാര്യയുമായി ചേര്‍ന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയില്‍

single-img
7 December 2022

കോങ്ങാട്: വിവാഹവാഗ്ദാനം നല്‍കി ഭാര്യയുമായി ചേര്‍ന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയില്‍.

കടമ്ബഴിപ്പുറം സ്വദേശി സരിന്‍ കുമാറാണ് (37) പിടിയിലായത്. കോങ്ങാട് പൊലീസാണ് ഇയാളെ പിടികൂടിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ അഞ്ച് വിവാഹ തട്ടിപ്പുകേസില്‍ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണ്. പത്രങ്ങളില്‍ പുനര്‍വിവാഹത്തിന് പരസ്യം നല്‍കിയ ആളുടെ നമ്ബറില്‍ ബന്ധപ്പെട്ട ശാലിനി ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച യുവതിയാണെന്നാണ് പരിചയപ്പെടുത്തിയത്. മധ്യപ്രദേശില്‍ അധ്യാപികയാണെന്നും പറഞ്ഞു.

യുവാവുമായി ഫോണില്‍ സന്ദേശങ്ങളയച്ച്‌ യുവതി സൗഹൃദം സ്ഥാപിച്ചു. വാഹനാപകടത്തില്‍ മരിച്ച ആദ്യഭര്‍ത്താവിന്റെ ചികിത്സക്ക് പലരില്‍ നിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയതെന്ന് പറഞ്ഞാണ് ദമ്ബതികള്‍ പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തത്. ശാലിനിക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. സരിന്‍ കുമാറിനെ പാലക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.