യൂട്യൂബിലൂടെ അവഹേളിച്ചതായി പരാതി; ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദ് വീണ്ടും അറസ്റ്റിലായി


വിവാദ യൂട്യൂബര്‍ ‘തൊപ്പി’ എന്ന പേരില്‍ അറിയപ്പെടുന്ന കണ്ണൂർ സ്വദേശി നിഹാദ് വീണ്ടും അറസ്റ്റിലായി. യൂട്യൂബിലൂടെ തന്നെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ആണ് നിഹാദിനെ ശ്രീകണ്ഠാപുരം പൊലീസ്അറസ്റ്റ് ചെയ്ത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തൊപ്പിയുടെ തന്നെ നാട്ടിലാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നതാണ് സജിയുടെ ജോലി. കമ്പിവേലി സ്ഥാപിക്കുന്നയിടങ്ങളില്‍ ജോലിയുടെ ഭാഗമായി പരസ്യബോര്‍ഡും സജി സ്ഥാപിക്കാറുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല പരാമര്‍ശം നടത്തി യൂട്യൂബിലൂടെ പ്രചരിപ്പിച്ചു എന്നതാണ് കേസ്.
തന്റെ യൂട്യൂബ് വിഡിയോയില്‍ സജി സേവ്യറുടെ നമ്പറും നല്‍കിയിരുന്നു. വിഷയത്തിൽ ആദ്യം ശ്രീകണ്ഠാപുരം പൊലീസിനും പിന്നീട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്കുമാണ് സജി പരാതി നല്‍കിയത്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തത്.