റഷ്യ ആണവ രഹസ്യങ്ങൾ ഇറാന് ചോർത്തി; ആശങ്കയുമായി അമേരിക്കയും ബ്രിട്ടനും

single-img
15 September 2024

ഉക്രൈനെ ആക്രമിക്കുന്നതിനായി ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളും ബോംബുകളും ലഭിക്കാൻ റഷ്യ ആണവ രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന ആശങ്ക പങ്കുവെച്ച് അമേരിക്കയും ബ്രിട്ടനും. വാഷിംഗ്ടൺ ഡി.സിയിൽ വെച്ച് നടന്ന ഉച്ചകോടിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും നിർണായക വിഷയം കുറിച്ച് ചർച്ച ചെയ്തത്.

അണു ബോംബ് നിർമിക്കുക എന്ന തങ്ങളുടെ ദീർഘകാല ആഗ്രഹം പൂർത്തീകരിക്കാൻ ഇറാൻ അവരുടെ യുറേനിയം സമ്പുഷ്ടമാക്കുന്ന ഘട്ടത്തിലാണ് രണ്ടു രാജ്യങ്ങളും സൈനിക സഹകരണം കർശനമാക്കുന്നതെന്ന് ഇവർ നിരീക്ഷിച്ചു. ഇറാനും റഷ്യയും തമ്മിലുള്ള സൈനിക സഖ്യം ശക്തമാകുന്നതും, ആണവ സാങ്കേതിക വിദ്യക്കായുള്ള ഇറാൻ്റെ വ്യാപാര താൽപ്പര്യവും ബ്രിട്ടനേയും അമേരിക്കയേയും ആശങ്കപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും സമാനമായ ഒരു സന്ദർശനം ലണ്ടനിലേക്ക് നടത്തിയിരുന്നു. റഷ്യയ്ക്ക് വേണ്ടി ഇറാൻ മിസൈലുകൾ കയറ്റുമതി ചെയ്യുന്നതിനെ കുറിച്ചായിരുന്നു പ്രധാനമായും ചർച്ച നടന്നത്. പകരമായി ഇറാന് ആവശ്യമുള്ള ആണവ സാങ്കേതിക വിദ്യയും ബഹിരാകാശ സാങ്കേതിക വിവരങ്ങളും റഷ്യ കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് യുഎസും ബ്രിട്ടനും ആരോപിക്കുന്നത്.