ഉക്രൈനിൽ മിസൈൽ ആക്രമണവുമായി റഷ്യ; 41 പേർ കൊല്ലപ്പെട്ടു

single-img
4 September 2024

ഉക്രൈന്റെ വിദൂര നഗരമായ പോൾട്ടാവയിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കനത്ത നാശം റിപ്പോർട്ട് ചെയ്യുന്നു . ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടെന്നും 180 ലേറെപ്പേർക്ക് പരിക്കേറ്റെന്നുമാണ്
സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. റഷ്യൻ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉക്രൈൻ പ്രസിഡന്‍റ് വ്ലാദമിർ സെലൻസ്കി രംഗത്തെത്തി.

പോൾട്ടാവയിൽ സ്ഥിതിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനവും സമീപത്തെ ആശുപത്രിയുമാണ് ആക്രമിക്കപ്പെട്ടതെന്നാണ് സെലൻസ്കി ടെലിഗ്രാം വീഡിയോയിലൂടെ അറിയിച്ചിട്ടുള്ളത് . ഖാർക്കീവിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള നഗരമാണ് ആക്രമിക്കപ്പെട്ടത്.

ഇതേവരെ യുദ്ധത്തിന്റെ ഭീകരത കടന്നു ചെല്ലാത്ത നഗരമായിരുന്നു ഇത്. 500 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കെൽപ്പുള്ള ഇസ്കന്ദർ എന്ന ബാലിസ്റ്റിക് മിസൈലാണ് റഷ്യ ഈ നഗരം ആക്രമിക്കാൻ ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത് .