എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ കേരളം ഞെട്ടുന്ന സത്യങ്ങൾ: പിവി അൻവർ

single-img
17 October 2024

കണ്ണൂർ എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ . പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി ആണെന്നും എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ കേരളം ഞെട്ടുന്ന സത്യങ്ങളാണ് ഉള്ളതെന്നും ഇന്ന് പാലക്കാട് നടത്തിയ വാർത്ത സമ്മേളനത്തിൽ അൻവർ പറഞ്ഞു.

പി ശശിക്ക് ബിനാമികളുടെ പേരിൽ കേരളത്തിൽ വ്യാപകമായി ധാരാളം പെട്രോൾ പാമ്പുകൾ ഉണ്ടെന്നും പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമി ആണെന്നും അൻവർ ആരോപിച്ചു . പി ശശിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു മരണപ്പെട്ട നവീൻ ബാബു. ദിവ്യയുടെ ഭർത്താവ് ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

എഡിഎമ്മിനെതിരായി നൽകി എന്ന പേരിൽ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും അതിന്റെ പിന്നിൽ പി ശശിയാണെന്നും അൻവർ കുറ്റപ്പെടുത്തി. കണ്ണൂരിൽ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങൾക്കും അനുമതി കൊടുക്കാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിൻ്റെ പേരൽ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്.

സംസ്ഥാന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗുണ്ടാ സംഘത്തിൻ്റെ തലവനാണെന്നും അൻവർ ആരോപിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കേൾക്കാൻ കേരളത്തിലെ ജനങ്ങൾക് ആഗ്രഹം ഉണ്ട്.

അതേസമയം, പാലക്കാട്‌ ഡിഎംകെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ബിജെപിക്ക് വഴി തുറക്കുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. യുഡിഎഫും ഇടതുമുന്നണിയും തനിക്കെതിരെ ഒരുപോലെ പ്രചാരണം നടത്തുന്നുണ്ട്. ന്യൂനപക്ഷവും മതേതര വിശ്വാസികളും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്ന് ഉറപ്പാണ്. എവിടുന്നോ വന്ന കോൺഗ്രസുകാരൻ എന്നാണ് മുഖ്യമന്ത്രി തന്നെക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ അതുപോലെ കോൺഗ്രസുകാരനായ സരിനെ മത്സരിപ്പിക്കാൻ നോക്കുന്നുവെന്നും അൻവർ പരിഹസിച്ചു.