അഞ്ച് ടീമുകളുമായി ആദ്യ വനിതാ ഐപിഎല്‍ പോരിന് കളമൊരുങ്ങുന്നു


ഇന്ത്യയിൽ ആദ്യമായി വനിതാ ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് മാര്‍ച്ചില്‍ തുടക്കമാകാനിരിക്കെ ടീമുകളെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങളും അണിയറയില്‍ സജീവമാണ്.ആദ്യ ഘട്ടത്തിൽ അഞ്ച് ടീമുകളുമായാണ് വനിതാ ഐപിഎല്‍ പോരിന് കളമൊരുങ്ങുന്നത്. ഇപ്പോഴുള്ള പുരുഷ ഐപിഎല്ലിലെ ടീം ഉടമകളില്‍ പലരും വനിതാ ടീമിനെ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലുമാണ്.
പുരുഷന്മാരുടെ ഐപിഎല്ലിലെ പത്ത് ഫ്രാഞ്ചൈസികള്‍ എട്ട് പേരാണ് നിലവില്‍ ടീം സ്വന്തമാക്കാനുള്ള തയ്യറെടുപ്പുകളുമായി ഉള്ളത്. ഇതിൽ എട്ട് ഫ്രൈഞ്ചൈസികള്‍ ബിസിസിഐയില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനായി രംഗത്തുണ്ട്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാനായി രംഗത്തുള്ളത്.
ഈ ജനുവരി മൂന്നിനാണ് ടീമുകളെ സ്വന്തമാക്കാനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. 21നകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. ബോംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ഗസ് പാര്‍ട്‌ണേഴ്‌സുമായി ചേര്‍ന്നാണ് ബിസിസിഐ ടെന്‍ഡറുകളുടെ മൂല്യനിര്‍ണയം നടത്തുക. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ 23വരെയും സമയം അനുവദിച്ചിട്ടുണ്ട്.