സര്‍ക്കാരിന്‍റെ വന്‍കിട പദ്ധതികളിലെല്ലാമുള്ള എസ് ആര്‍ ഐ ടിയുടെ പങ്കാളിത്തം ചര്‍ച്ചയാകുന്നു

single-img
27 April 2023

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ വന്‍കിട പദ്ധതികളിലെല്ലാമുള്ള എസ് ആര്‍ ഐ ടിയുടെ പങ്കാളിത്തം ചര്‍ച്ചയാകുന്നു.

വന്‍ കിട പദ്ധതികളിലെല്ലാം പ്രത്യക്ഷമായും പരോക്ഷമായും കരാറുകളെടുത്തിരിക്കുന്നത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍‍ത്തിക്കുന്ന എസ് ആര്‍ ഐ ടിയാണ്. കെ ഫോണ്‍, കെ.എസ്.വാന്‍, സേഫ് കേരള പദ്ധതികളിലെ മുഖ്യകരാറുകാരനാണ് എസ് ആര്‍ ഐ ടി എഐ. ക്യാമറയിലെ കെല്‍ട്രോണ്‍ കരാര്‍ വിവാദത്തിലായതിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ വന്‍കിട പദ്ധതികളില്‍ എസ് ആര്‍ ഐ ടിയുടെ പങ്കാളിത്വം ചര്‍ച്ചയാകുന്നത്.

1516.76 കോടി ചെലവിടുന്ന സര്‍‍ക്കാരിന്റെ വന്‍കിട പദ്ധതിയിലെ പ്രധാന റോള്‍ ഇന്ന് എസ് ആര്‍ ഐ ടിയെന്ന സ്ഥാപനത്തിനാണ്. പശ്ചാത്തല സൗകര്യമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബെല്ലിനൊപ്പമുള്ള കണ്‍സോഷ്യത്തിലെ അംഗമെന്ന നിലയിലാണ് കെ ഫോണ്‍ പദ്ധതിയിലേക്ക് എസ് ആര്‍ ഐ ടി എത്തുന്നത്. സംസ്ഥാനത്ത് ഉടനീളം ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കാനുള്ള പ്രധാന കരാര്‍ കണ്‍സോഷ്യത്തില്‍ നിന്നും ലഭിച്ചത് എസ്‌ആര്‍ഐടിക്കാണ്. ഇതാണ് എസ് ആര്‍ ഐ ടിക്ക് കരാര്‍ ലഭിക്കാന്‍ കമ്ബനികള്‍ തമ്മിലും മുന്‍കൂട്ടി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. പദ്ധതി നടത്തിപ്പിന് എംഎസ്പിയെ ക്ഷണിക്കാന്‍ കെ ഫോണ്‍ തീരുമാനിച്ചപ്പോള്‍ ടെണ്ടറില്‍ പങ്കെടുത്ത മൂന്ന് കമ്ബനികളില്‍ നിന്ന് കരാര്‍ കിട്ടിയത് എസ് ആര്‍ ഐ ടിക്കാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ ഇന്‍റര്‍നെറ്റ് നെറ്റ് വര്‍ക്കാണ് കെ-എസ്.വാന്‍. ഇതിന്‍റെ കരാറുകാരായ റെയില്‍ ഡെല്ലില്‍ നിന്നും ഉപകരാര്‍ എടുത്തിരിക്കുന്നതും എസ് ആര്‍ ഐ ടിയാണ്.

അതായത് സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് നെറ്റുവ‍ര്‍ക്കിന്‍റെ പ്രധാനചുക്കാന്‍ പിടിക്കുന്നത് സ്വകാര്യ കമ്ബനിയാണ്. ഇതുകൂടാതെയാണ് എഐ ക്യാമറക്കായി 151 കോടിയുടെ കരാറും കമ്ബനി നേടിയത്. ഫൈബര്‍ ഇടുന്നതിനായി എസ്‌ആര്‍ഐടി ഉപകരാര്‍ നല്‍കിയത് നാസിക്ക് ആസ്ഥാനത്താനമായ അശോക് ബെല്‍ക്കോണിനായിരുന്നു. എസ്‌ആര്‍ഐടിയുടെ ബിനസ്സ് പങ്കാളിയായ അശോക് ബെല്‍ക്കോണ്‍. എഐ ക്യാമറക്കുള്ള കെല്‍ട്രോണ്‍ കരാറിലും പങ്കെടുത്തു. പക്ഷെ കരാര്‍ കിട്ടിയത് എസ് ആര്‍ ഐ ടിക്കും. ഇതുചൂണ്ടിക്കാട്ടിയാണ് കമ്ബനികള്‍ പരസ്പര ധാരണയോടെ പങ്കെടുത്തുവെന്ന ആക്ഷേപം പ്രതിപക്ഷം എഐ ക്യാമറയിലും ഉന്നയിക്കുന്നത്.