നഗരമധ്യത്തില്‍ നടന്ന കൊലപാതകക്കേസില്‍ പ്രതിയെ നാലു ദിവസം കൊണ്ട് പിടികൂടി പോലീസ്


കോഴിക്കോട്: നഗരമധ്യത്തില്‍ നടന്ന കൊലപാതകക്കേസില്‍ പ്രതിയെ നാലു ദിവസം കൊണ്ട് പോലീസ് പിടികൂടി.
തമിഴ് നാട് സ്വദേശിയായ പത്തൊന്‍പതുകാരന്‍ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് കോഴിക്കോട് നടന്നത്.
ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്‍്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു.കെ.പൗലോസ് ന്‍്റെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസും ചേര്‍ന്നാണ് പ്രതിയെ തമിഴ് നാട്ടില്‍ വെച്ച് സാഹസികമായി പിടികൂടിയത്. പ്രതിയെ ടൗണ്‍ സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ പതിനൊന്നാംതിയ്യതി രാത്രിയിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി സാദിഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന് അടുക്കിവെച്ച ചെങ്കല്ലുകള്‍ ദേഹത്ത് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശ്രീനിവാസ് ഐപിഎസ് ന്‍്റെയും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്‍്റെയും നേതൃത്വത്തില്‍ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. മഴയില്‍ കുതിര്‍ന്ന മൃതദേഹവും പരിസരവും ഇന്‍സ്പെക്ടര്‍ ബൈജു.കെ.പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചില്ല. അതിഥി തൊഴിലാളിയായതുകൊണ്ട് ആര്‍ക്കും മൃതദേഹം തിരിച്ചറിയാനും സാധിച്ചില്ല. ഈ ഘട്ടത്തിലാണ് മരണപ്പെട്ടയാളുടെ കീശയിലുണ്ടായിരുന്ന ഫോണ്‍ റിങ് ചെയ്തത്. കാള്‍ അറ്റന്‍ഡ് ചെയ്ത് സംസാരിച്ചപ്പോഴാണ് മരണപ്പെട്ടത് പശ്ചിമ ബംഗാള്‍ വര്‍ദ്ധമാന്‍ സ്വദേശി സാദിഖ് ഷെയ്ഖ് ആണെന്നും ഇയാള്‍ പുഷ്പ ജംഗ്ഷന് സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്നും അവിടെ തന്നെയാണ് താമസമെന്നും പോലീസിന് മനസ്സിലിയത്. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കേസന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി എ. അക്ബര്‍ ഐ.പി.എസ് ന്‍്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എ.ശ്രീനിവാസ് ഐ.പി.എസ് ന്‍്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്‍്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്ക്വാഡിനെയും ടൗണ്‍ പോലീസിനെയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മഴ കാരണം ഡോഗ് സ്ക്വാഡിന് കാര്യമായ വിവരങ്ങള്‍ തരാന്‍ സാധിക്കാതെപോയി.
മൃതദേഹം കണ്ട വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി സിസിടിവി ക്യാമറകള്‍ കേടായി കിടക്കുകയായിരുന്നു. തുടര്‍ന്ന് മരണപ്പെട്ടയാളുടെ കൂടെ ജോലി ചെയ്തിരുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇയാള്‍ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും മുഴുവന്‍ സമയം ഇയര്‍ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്യാറാണ് പതിവെന്നും മനസ്സിലായത്. ജോലി കഴിഞ്ഞ് രാത്രി സമയങ്ങളില്‍ ടൗണില്‍ നടക്കാനിറങ്ങാറുണ്ടെന്നും പത്ത് പതിനൊന്ന് മണിയോടെ തിരികെയെത്താറുണ്ടെന്നും അവര്‍ പറഞ്ഞു. മരണപ്പെട്ട ദിവസം ഞായറാഴ്ചയിയതുകൊണ്ട് അവര്‍ ബിരിയാണിയുണ്ടാക്കി കുട്ടുകാരനെ കാത്തിരിക്കുകയായിരുന്നു. രാത്രി ഏഴേമുക്കാലിന് സാദിഖിനെ ഫോണ്‍ ചെയ്തപ്പോള്‍ മാര്‍ക്കറ്റിലാണെന്നാണെന്നും ഉടനെ വരാമെന്നുമാണ് പറഞ്ഞതത്രെ. പിന്നീട് ഒമ്ബതേകാല്‍ മുതല്‍ വിളിച്ചെങ്കിലും ഫോണ്‍ റിങ് ചെയ്തതല്ലാതെ ഒരു വിവരവും ഉണ്ടായില്ല.
കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞതു പ്രകാരം ഇയാള്‍ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് തൊട്ടടുത്ത ബാര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
മരണദൂതനെ പരിചയപ്പെട്ട നിമിഷം
രാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദിഖ് ഒരു മൂലയില്‍ നിന്നുകൊണ്ട് മദ്യപിക്കുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ തന്‍്റെ മുന്നിലുണ്ടായിരുന്ന വെളുത്ത ടീഷര്‍ട്ട് ധരിച്ച ചെറുപ്പക്കാരനെ അയാള്‍ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഒരുമിച്ച് ബാറില്‍ നിന്നും പുറത്തിറങ്ങി കൊലപാതകസ്ഥലത്തേക്ക് നടന്നുപോയി. അല്പം കഴിഞ്ഞ് വെളുത്ത ടീഷര്‍ട്ടു കാരന്‍ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതാണ് കാണപ്പെട്ടത്. ഈ വെളുത്ത ടീഷര്‍ട്ടുകാരന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ രണ്ട് സംഘങ്ങളായാണ് പ്രത്യേക
അന്വേഷണ സംഘം തുടരന്വേഷണം നടത്തിയത്. ടെക്നിക്കല്‍ ടീമും ആക്ഷന്‍ ടീമും ഏകോപിപ്പിച്ചത് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജായിരുന്നു. ടെക്നിക്കല്‍ ടീം സിസിടിവി പരിശോധന നടത്തിയപ്പോള്‍ ആക്ഷന്‍ ടീം അവര്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പരിശോധനനടത്തി. ടെക്ക്നിക്കല്‍ ടീം നൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തപ്പോള്‍ അതിഥി തൊഴിലാളികളെ വെരിഫൈ ചെയ്യുകയെന്ന ഏറെ ശ്രമകരമായ ജോലിയാണ് ആക്ഷന്‍ ടീം ചെയ്തുവന്നത്. സൈബര്‍ വിദഗ്ധന്‍ രാഹുല്‍ മാത്തോട്ടത്തില്‍ ഉള്‍പ്പെടുന്ന ടെക്നിക്കല്‍ ടീമിന് ലഭിച്ച പ്രതിയുടെ ഫോട്ടോ വെച്ച് ആക്ഷന്‍ ടീം നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.
കൊലപാതകം നടത്തിയശേഷം പ്രതി തമിഴ്നാട്ടിലെ കടലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ഉടന്‍തന്നെ പ്രതിക്കായി സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്‍റ നേതൃത്വത്തില്‍ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച് അന്വേഷണ സംഘം കടലൂര്‍ ഭാഗങ്ങളില്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ മറ്റൊരു കൊലപാതകക്കേസില്‍ ജാമ്യത്തിലിങ്ങി കേരളത്തിലെത്തിയതാണെന്ന് മനസ്സിലായത്.
ചെന്നൈയിലെ റെഡ് ഹില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചു വയസ്സുള്ള കുട്ടിയെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിക്കൊന്നതാണ് കേസ്. പ്രതി താമസിക്കുന്ന ചേരിയില്‍ പുലര്‍ച്ചെ നടത്തിയ സാഹസികമായ ഓപ്പറേഷനില്‍ അയന്‍കുറിഞ്ചിപ്പാടി, കടലൂര്‍ പട്ടൈ സ്ട്രീറ്റ് സ്വദേശി അര്‍ജുന്‍ (19) പിടിയിലാകുകയിയിരുന്നു. പഴുതടച്ചുള്ള അന്വേഷണത്തിനൊടുവില്‍ പിടിയിലായ പ്രതി
ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. പഴയ കൊലപാതക കേസ് നടത്തുന്നത് പണം ആവശ്യമായിവന്നപ്പോള്‍ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തില്‍ കലാശിച്ചത്. ബാറില്‍ നിന്നും പ്രതി അര്‍ജുന്‍ പരിചയപ്പെട്ട സാദിഖ് ഷെയ്ഖിന്‍്റെ കീശയില്‍ പണം കണ്ടതിനെ തുടര്‍ന്ന് പുറകെ കൂടുകയായിരുന്നു. എംബ്രോയിഡറി ജോലി ചെയ്ത് ലഭിച്ച ഏഴായിരം രൂപയോളം സാദിഖ് ന്‍്റെ കയ്യിലുണ്ടായിരുന്നു.
ഇടവഴിയില്‍ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദിഖിനെ കൊണ്ടുപോയ അര്‍ജുന്‍ ഇയാളെ താഴെ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊന്നത്.
സാദിഖിന്‍്റെ പഴ്സും പ്രതി കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു,ഷാഫി പറമ്ബത്ത് എ.പ്രശാന്ത്കുമാര്‍, സി.കെ.സുജിത്ത്, ടൗണ്‍ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്‌ഐ മുഹമ്മദ് ഷബീര്‍, സീനിയര്‍ സി.പി.ഓ മാരായ സജേഷ് കുമാര്‍, ബിനില്‍കുമാര്‍, ഉദയകുമാര്‍, ജിതേന്ദ്രന്‍, അനൂജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.