പൊലീസിനെതിരെ നടന്നത് ഗൂഢാലോചന; ആരോപണങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

single-img
23 September 2024

സ്വർണക്കടത്ത് നടത്തുന്ന സംഘവുമായി ചേർന്ന് സംസ്ഥാന പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്ന് ചിലർ പോലീസിനെതിരെ ഗൂഢാലോചന നടത്തിയത്.
ഈ ആരോപങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാണ് നി​ഗമനം.

ഇതിനായി ചില പൊലീസുകാരുടെ സഹായവും ഇതിന് ലഭിച്ചെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഈ പോലീസുകാരുടെ പേര് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാ ഇന്റലിജൻസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടന്നത്.

പോലീസ് സേനയ്ക്കെതിരെ നടന്ന നീക്കങ്ങളെല്ലാം കേസെടുത്തു അന്വേഷിക്കാനാണ് തീരുമാനം. എസ്പി സുജിത് ദാസിനെതിരെയായിരുന്നു അൻവർ ഗുരുതര ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചത്.

എംഎൽഎയായ പിവി അൻവറിന്റെ ആരോപണങ്ങൾ വന്നതിന് ശേഷമാണ് ഇന്റലിജൻസ് പരിശോധന ആരംഭിച്ചത്. ഇതിലാണ് ചില സ്വർണക്കടത്ത് സംഘങ്ങൾ പൊലീസ് സേനയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യ അന്വേഷണം തുടരും. ആഭ്യന്തര അന്വേഷണവും നടത്തും.

സ്വർണക്കടത്ത് സംഘത്തിനൊപ്പം നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ഉണ്ടാകും. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലും സ്വർണക്കടത്ത് സം​ഘത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.