രണ്ട് വർഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം വിദേശ സന്ദർശനത്തിന് ഷി ജിൻപിംഗ്; പുടിനെ കാണും


കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ട് വർഷമായുള്ള ഇടവേളയ്ക്ക് ശേഷം മധ്യേഷ്യൻ സന്ദർശനം നടത്താൻ ചൈനീസ് ഭരണാധികാരി ഷി ജിൻപിംഗ് ചൈന വിടും. ഈ യാത്രയിൽ അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണും.
ഷി ഈ വരുന്ന ബുധനാഴ്ച കസാക്കിസ്ഥാനിലേക്ക് ഒരു ഹൃസ്വ സന്ദർശനം നടത്തും, തുടർന്ന് ഉസ്ബെക്കിസ്ഥാനിലെ പുരാതന സിൽക്ക് റോഡ് നഗരമായ സമർകണ്ടിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിയിൽ പുടിനെ കാണുമെന്ന് കസാക്കിസ്ഥാനും ക്രെംലിനും സംയുക്തമായി അറിയിച്ചു.
ഉച്ചകോടിയിൽ പുടിൻ ഷിയെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി പുടിന്റെ വിദേശ നയ സഹായി യൂറി ഉഷാക്കോവ് കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ഇരുവരും ചർച്ചയുടെ സാരാംശത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ ക്രെംലിൻ വിസമ്മതിച്ചു. അതേസമയം, ഷിയുടെ യാത്രാ പദ്ധതികൾ ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
റഷ്യയുടെ ഏഷ്യയിലേക്കുള്ള ചായ്‌വ് പ്രകടമാക്കാൻ പുടിന് കഴിയുമ്പോൾ അദ്ദേഹത്തിന്റെ സ്വാധീനം അടിവരയിടാൻ ഈ കൂടിക്കാഴ്ച പ്രസിഡന്റ് ഷിക്ക് അവസരം നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത് . ഉക്രെയ്ൻ യുദ്ധത്തിന് റഷ്യയെ ശിക്ഷിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നത് പോലെ രണ്ട് നേതാക്കൾക്കും അമേരിക്കയോടുള്ള എതിർപ്പ് പ്രകടിപ്പിക്കാൻ കഴിയും.
പങ്കാളിത്തത്തിൽ ചരിത്രപരമായ വൈരുദ്ധ്യങ്ങൾ ധാരാളമുണ്ടെങ്കിലും, ശീതയുദ്ധത്തിന്റെ മൂർദ്ധന്യത്തിന് ശേഷം റഷ്യയുടെ പടിഞ്ഞാറുമായുള്ള ഏറ്റവും ഗുരുതരമായ ഏറ്റുമുട്ടലിൽ പുടിനുള്ള പിന്തുണ നിലവിലെ സാഹചര്യത്തിൽ ഉപേക്ഷിക്കാൻ ഷി തയ്യാറാണെന്നതിന്റെ സൂചനകളൊന്നുമില്ല.